2 ശമൂവേൽ 22

1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
2 യഹോവ എന്റെ ശൈലവും എൻ കോട്ടയും
3 എന്റെ പാറയായ ദൈവം;
4 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.
5 മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു;
6 പാതാളപാശങ്ങൾ എന്നെ ചുഴന്നു;
7 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
8 ഭൂമി ഞെട്ടി വിറെച്ചു,
9 അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി,
10 അവൻ ആകാശം ചായിച്ചിറങ്ങി;
11 അവൻ കെരൂബിനെ വാഹനമാക്കി പറന്നു,
12 അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി;
13 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14 യഹോവ ആകാശത്തിൽ ഇടിമുഴക്കി,
15 അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു,
16 യഹോവയുടെ ഭത്സനത്താൽ,
17 അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു,
18 ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
19 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
20 അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു,
21 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി,
22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
23 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു;
24 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
25 യഹോവ എന്റെ നീതിക്കു തക്കവണ്ണവും
26 ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.
27 നിർമ്മലനോടു നീ നിർമ്മലനാകുന്നു;
28 എളിയ ജനത്തെ നീ രക്ഷിക്കും;
29 യഹോവേ, നീ എന്റെ ദീപം ആകുന്നു;
30 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
31 ദൈവത്തിന്റെ വഴി തികവുള്ളതു,
32 യഹോവയല്ലാതെ ദൈവം ആരുള്ളു?
33 ദൈവം എന്റെ ഉറപ്പുള്ള കോട്ട,
34 അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി
35 അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
36 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
37 ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി;
38 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി
39 അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി,
40 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു;
41 എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു
42 അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല;
43 ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
44 എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു,
45 അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും;
46 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
47 യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ.
48 ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും
49 അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു;
50 അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും,
51 അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;